District News
കോവളം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനു പകരം മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.എ. മുഹമ്മദ് റിയാസ്.
വിഴിഞ്ഞത്തുനിന്നും കടലിൽ കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.എസ്. ഹരികുമാർ, പികെഎസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. അനൂപ്, കോവളം ഏരിയ സെക്രട്ടറി എസ്. അജിത്ത്, ജി. അനിൽകുമാർ, കെ. മധു എന്നിവരും ഒപ്പമുണ്ടായിരുന്നു.
District News
കളമശേരി: വായന പഠനത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കഠിനാധ്വാനവും നിശ്ചയ ദാർഢ്യത്തോടെ ഇഷ്ടമുള്ള വിഷയമെടുത്ത് എത്രത്തോളം പഠിക്കാൻ കഴിയുമോ അത്രത്തോളം പഠിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യബുദ്ധിയെ വരെ അളക്കാൻ തുടങ്ങിയിരിക്കുന്ന കാലമാണ്. നമ്മുടെ ശ്വാസം അടയുന്നത് വരെ പഠിച്ചു കൊണ്ടിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പേരിൽ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കളമശേരി ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. എംപിമാരായ ഹൈബി ഈഡൻ , ഹാരീസ് ബീരാൻ, ജില്ലാ കള ക്ടർ ജി. പ്രിയങ്ക, കളമശേരി നഗരസഭ ചെയർപേഴ്സൺ ജമാൽ മണക്കാടൻ തുടങ്ങിയവരും പങ്കെടുത്തു. മികച്ചവിജയം കൈവരിച്ചവരെയും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെയും വിദ്യാലയങ്ങളെയും മുഖ്യമന്ത്രി അവാർഡ് നൽകി ആദരിച്ചു.
District News
ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. വൈകിട്ട് അഞ്ചരയോടെ ഗുരുവായൂരിലെത്തിയ അദ്ദേഹം ദീപാരാധനയ്ക്കു മുമ്പാണു ദർശനം നടത്തിയത്.
ദർശനശേഷം നേന്ത്രപ്പഴംകൊണ്ട് തുലാഭാരം നടത്തി. 69 കിലോ നേന്ത്രപ്പഴമാണ് ഇതിനായി വേണ്ടിവന്നത്. ഇതിനായി 3,550 രൂപ ദേവസ്വത്തിൽ അടച്ചു.
തൊഴുതിറങ്ങിയ മുഖ്യമന്ത്രിയെ കണ്ടതോടെ ഭക്തർ ചുറ്റും തടിച്ചുകൂടി. മുഖ്യ മന്ത്രി എത്തിയതറിഞ്ഞ് ശ്രീവത്സം ഗസ്റ്റ്ഹൗസിൽ നിവേദനം സമർപ്പിക്കാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, ഗുരുവായൂർ എസിപി എം. സുരേന്ദ്രൻ, എസ്എച്ച്ഒ വിനോദ് വലിയാട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കി.
District News
പൂവാർ: മീൻപിടുത്തത്തിനിടെ കടലിൽ കാണാതായ ജോൺ മത്യാസിന്റെ മക്കൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. പിതാവിനെ കണ്ടെത്താൻ സാധ്യമായ എല്ലാ സഹായവും ചെയ്യും. മുഖ്യമന്ത്രിയുടെ ഉറപ്പിന് പിന്തുണയുമായി മന്ത്രി ഷിബു ബേബി ജോണും രാത്രി എട്ടോടെ പുല്ലുവിളയിൽ എത്തിയതോടെ വീട്ടുകാരുടെ ആത്മവിശ്വാസവും വർധിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കുടുംബത്തിന് ആശ്വാസവാക്കു പകർന്നുള്ള മുഖ്യമന്ത്രിയുടെ ഫോൺ കോൾ എത്തിയത്.
ജോണിനെ കണ്ടെത്തുന്നതിനുള്ള പിന്തുണ നേരിട്ടെത്തി അറിയിക്കാൻ നേരത്തെ തീരുമാനമുണ്ടായിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ തീരുമാനം മാറ്റുകയായിരുന്നു. സർക്കാരിന്റെ പിന്തുണയും സഹായവും നേരിൽ കണ്ട് ഉറപ്പുനൽകുകയും ആശ്വസിപ്പിക്കുകയും ചെയ്ത ശേഷമാണ് മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയത്. തെരച്ചിൽ നടപടികൾ കൂടുതൽ ഊർജിതമാക്കാൻ കോസ്റ്റ് ഗാർഡിനും തീരദേശ പൊലീസിനും മന്ത്രി അടിയന്തര നിർദേശം നൽകി.
ആവശ്യമെങ്കിൽ ഉൾക്കടൽ പരിശോധനക്കുപരി തമിഴ് നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം ഉൾപ്പെടെയുള്ള മേഖലകളിലും തിരച്ചിൽ വ്യാപിപ്പിക്കണമെന്നും മന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തിരച്ചിൽ സംവിധാനങ്ങൾക്കുപരി നേവിയുടെ ഹെലികോപ്റ്റർ, ഡോണിയർ വിമാനം എന്നിവയുടെ ആകാശനിരിക്ഷണം ശക്തമാക്കും. ഇതിനുപരി ഇന്ന് മുതൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിനും അധികൃതർ തുടക്കം കുറിക്കും. കഴിഞ്ഞമാസം 31ന് ഉച്ചയോടെ മറ്റ് നാല് തൊഴിലാളികൾക്കൊപ്പം തീരത്ത് നിന്ന് 18 കിലോമീറ്ററോളം ഉൾക്കടലിൽ നിന്ന് മീൻ പിടിക്കുന്നതിനിടയിലാണ് ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് വള്ളം മറിഞ്ഞ് ജോണിനെകാണാതായത്.
ഒപ്പമുണ്ടായിരുന്നവരെ മറ്റ് ബോട്ടിലെ തൊഴിലാളികൾ രക്ഷിക്കുന്നതിനിടയിൽ ജോൺ മത്യാസിനെ കടലിൽ കാണാതായി. മറൈയൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡ് പട്രോളിംഗ് ബോട്ടുകളും അന്ന് മുതൽ നടത്തുന്ന തെരച്ചിലിലും ജോണിനെ കണ്ടെത്താനായില്ല. തുടർന്ന് പ്രതിഷേധം കനക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പും ആശ്വാസ വാക്കുകളുമായുള്ള മന്ത്രിയുടെ നേരിട്ടുള്ള വരവുമുണ്ടായത്. തെരച്ചിലിന് ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം കൂടുതൽ വിപുലമായി തേടുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടർക്കും മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. എംഎൽഎ എം വിൻസൻ്റ്, ജില്ലാ പഞ്ചായത്ത് മെബർ ഫ്രീഡാസൈമൺ, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് പുഷ്പം വിൻസന്റ് എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: രാജ്യത്തെ അസംഘടിത മേഖലയിലെ ചെറുകിട സ്ഥാപനങ്ങളുടെ സാമൂഹിക-സാന്പത്തിക സ്ഥിതി വിലയിരുത്താനായി അസംഘടിത ചെറുകിട സ്ഥാപനങ്ങളുടെ വാർഷിക സർവേ നടപടിക്കായി ഉദ്യോഗസ്ഥർ എത്തുന്പോൾ കൃത്യവും വസ്തുതാപരവുമായ വിവരങ്ങൾ നൽകി പൂർണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദേശീയ സ്ഥിതിവിവര കണക്കു സംവിധാനത്തിന്റെ ഭാഗമായാണ് അസ്യൂസ് (അന്വൽ സർവേ ഓഫ് അണ് ഇൻകോർപറേറ്റഡ് സെക്ടർ എന്റർപ്രൈസസ്) സർവേ സംഘടിപ്പിക്കുന്നത്.
സാന്പത്തിക-സ്ഥിതിവിവരക്കണക്കു വകുപ്പിലെ ഉദ്യോഗസ്ഥരാണ് സർവേയുടെ ഭാഗമായി എത്തുക. നിർമാണം, വ്യാപാരം, വിവിധ സേവന മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന അസംഘടിത സ്ഥാപനങ്ങളിൽ നിന്നാണ് സർവേയിലൂടെ വിവരങ്ങൾ ശേഖരിക്കുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തന സ്വഭാവം, തൊഴിലാളികളുടെ എണ്ണം, വരുമാനവും ചെലവും, നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ സർവേയിൽ ഉൾപ്പെടും.
സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ രാജ്യത്തിന്റെ സാന്പത്തിക നയരൂപീകരണത്തിനും ചെറുകിട സംരംഭങ്ങളുടെ വികസനത്തിനും തൊഴിൽ സൃഷ്ടി സംബന്ധമായ പദ്ധതികൾ ആവിഷ്കരിക്കാനും വിവിധ സർക്കാർ ക്ഷേമപദ്ധതികൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനും സഹായകരമാകും.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മന്ത്രിസഭായോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനം നടക്കുന്ന ഹാളിൽ മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ പിആർഡി കാമറ സ്ഥാപിച്ചെന്ന പേരിൽ വിവാദം. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു മുമ്പുതന്നെ ഇതുസംബന്ധിച്ച വാർത്ത ടിവി ചാനലുകളിൽ വന്നതിനെതുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശാനുസരണം കാമറ മാറ്റി.
എന്നാൽ, സിപിഎം സംസ്ഥാന സമിതി ആസ്ഥാനമായ എകെജി സെന്റർ മാതൃകയിൽ ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരെകൂടി തിരിച്ചറിയാൻ കഴിയുംവിധം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ താഴത്തെ നിലയിലെ പത്രസമ്മേളന ഹാളിൽ കാമറ സ്ഥാപിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകുന്ന വിശദീകരണം.
District News
ചങ്ങനാശേരി: നിരന്തരമായി കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഉണ്ടാകുന്ന പ്രളയക്കെടുതിവിലയിരുത്താന് മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കണമെന്നും കുട്ടനാടിനെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഗ്രെയ്റ്റര്‍ കുട്ടനാട് ഡെവലപ്പ്മെന്റ് കമ്മ്യൂണിറ്റിയും ഫ്രണ്ട്സ് ഓഫ് കുട്ടനാടും സംയക്തമായി ആവശ്യപ്പെട്ടു. കണമെന്നും യോഗം ആവശ്യപ്പെട്ടു.
കണ്‍വീനര്‍ ഔസേപ്പച്ചന് ചെറുകാട് അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് ഓഫ് കുട്ടനാട് ചെയര്മാന് ബേബിച്ചന് പുത്തന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
National
ബംഗളുരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ പുനസംഘടനയെത്തുടര്‍ന്ന് അതൃപ്തിയിലായ എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ആരു രാജിവച്ചാലും മിനിറ്റുകള്‍ക്കുള്ളില്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി പാര്‍ട്ടിയാണ് വലുതെന്നും പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങൾ വ്യക്തമാക്കിയ എംഎല്‍എമാരെ നേരിട്ട് വിളിച്ച് സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസമാണ് ഡി.കെ. ശിവകുമാർ മന്ത്രിസഭ വികസിപ്പിച്ചത്. അന്തിമപട്ടികയിൽ തഴയപ്പെട്ടുവെന്നു പറഞ്ഞ് രണ്ട് എംഎൽഎമാർ രാജിവച്ചിരുന്നു.
District News
പത്തനംതിട്ട: മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മഴക്കെടുതി അനുഭവിച്ചവരുടെ വിഷമത അദ്ദേഹം നേരിട്ടറിഞ്ഞു. ഇന്നലെ ഉച്ചയോടെ കോഴഞ്ചേരിയിൽ എത്തിയ മുഖ്യമന്ത്രി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാരായ അബിൻ വർക്കി, സി.വി. ശാന്തകുമാർ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തി. തുടർന്ന് ആറന്മുള പരമൂട്ടിൽപടിയിൽ വെള്ളത്തിൽമുങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. ചിറയിറമ്പ് എംടി എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും മുഖ്യമന്ത്രി എത്തി.
വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും
റാന്നി: എംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ കേട്ട് മുഖ്യമന്ത്രി പരാതി സ്വീകരിച്ചു. പരാതികള്‍ ഓരോന്നും പ്രത്യേകമായി പരിശോധിച്ച് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന ഉറപ്പും അദ്ദേഹം നല്കി.
വ്യാപാരികൾ നൽകിയ നിവേദനമാണ് ആദ്യം സ്വീകരിച്ചത്. പരാതിക്കാരായ പലരും മുഖ്യമന്ത്രിയുടെ മുമ്പിൽ പൊട്ടിക്കരഞ്ഞു. അവരുടെ കണ്ണീരൊപ്പി സമാധാനിപ്പിച്ചാണ് അദ്ദേഹം നിവേദനം സ്വീകരിച്ചത്.
മഴക്കെടുതിയില്‍ നഷ്ടം സംഭവിച്ച റാന്നിയിലേതുള്‍പ്പെടെ വ്യാപാരികളുടെ നഷ്ടം പ്രത്യേകമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. കച്ചവടക്കാരെ സഹായിക്കാനായി വായ്പ പദ്ധതികളും മറ്റു പ്രത്യേക സഹായവും മന്ത്രിസഭ യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് ഉറപ്പുനല്‍കി.
പകര്‍ച്ചവ്യാധി തടയാനും കൃത്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ തുടര്‍ച്ചയായി വൈദ്യപരിശോധന നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരന്തബാധിതര്‍ക്കൊപ്പമുണ്ടെന്ന ഉറപ്പും മുഖ്യമന്ത്രി നല്കി.
മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎല്‍എമാരായ പഴകുളം മധു, സി.വി. ശാന്തകുമാര്‍, ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍, ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കും: മുഖ്യമന്ത്രി
കോഴഞ്ചേരി: പ്രളയ ബാധിതരെ സഹായിക്കുന്നതിൽ പണം ഒരു തടസമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോഴഞ്ചേരിയിൽ ഉദ്യോഗസ്ഥരുമായി നടന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പത്തനംതിട്ട ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തലധികം പേര് നിലവിലുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ബയോ ടോയ്ലറ്റുകള് സ്ഥാപിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അധിക തുക വിനിയോഗിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അനുമതി നല്കി.
ക്യാമ്പുകളില്‍ പരമാവധി 150 പേരായി നിജപ്പെടുത്തി ബാക്കിയുള്ളവരെ മറ്റു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളില്‍ എത്തും മുമ്പ് കിണറുകള്‍ ക്ലോറിനേഷന് നടത്തും. വീടുകളുടെ ശുചീകരണത്തിന് 10,000 രൂപ അനുവദിച്ചിട്ടുണ്ട്.
എന്‍ഡിആര്‍എഫ് , പോലീസ്, ഫയര്‍ഫോഴ്സ്, റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെ ദുരന്തസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും ചെളിയും നീക്കം ചെയ്ത് നദികളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
പത്തനംതിട്ട: നദികളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്യാമ്പുകളിലെത്തി മുഖ്യമന്ത്രി ദുരിത ബാധിതരെ സന്ദർശിച്ചു.
നദിയുടെ മണ്ണ് നീക്കം ചെയ്യണം. ഇതിനായി അടിയന്തര നടപടി ഉണ്ടാകും. പത്തനംതിട്ട ജില്ലയ്ക്ക് ആണ് മുൻഗണന. സ്ഥിരം ദുരന്തനിവാരണ സംവിധാനം ഉണ്ടാകും. ആദ്യ പ്രൊജക്ട് പത്തനംതിട്ടയായിരിക്കും.
മറ്റ് ഏജൻസികൾ ചേർത്തുള്ള മുന്നറിയിപ്പ് സംവിധാനം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിതീവ്ര മഴ ആയിരുന്നു. ആളുകളെ മാറ്റാൻ പോലും സമയം കിട്ടിയില്ല. വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ സംവിധാനം പത്തനംതിട്ട ജില്ലയിൽ ഉണ്ടാകും. കൂടുതൽ ഹെലികോപ്റ്റർ നൽകും. അടുത്ത പ്രളയം വരെ കാത്തിരിക്കുന്നില്ല. ഉടൻ നീക്കം ചെയ്യും.
അറിഞ്ഞത് മുതൽ എല്ലാ മന്ത്രിമാരും ജില്ലകളിലേക്കു അയച്ചു. പണം അനുവദിച്ചുവെന്നും സിപിഎം പറയുന്നതനുസരിച്ച് പോകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ഹെലികോപ്റ്റർ യാത്രയിലെ മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതു പോലെ തന്നെയെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി രാജീവ്. മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ മുഖ്യമന്ത്രി വി.ഡി. സതീശൻ വിമർശിച്ചത് പൊതുസമൂഹത്തിന് മുന്നിലുണ്ട്.
ഗ്യാലറിയിൽ ഇരുന്നു പറയുന്നതുപോലെ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നതെന്ന് അദേഹം പറഞ്ഞു. ഇൻവസ്റ്റേഴ്സുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സർപ്രൈസ് ആയി പുറത്തു വരുമായിരിക്കുമെന്നും രാജീവ് പരിഹസിച്ചു.
സംസ്ഥാനം മഴക്കെടുതി അനുഭവിച്ചപ്പോൾ വിരുന്നിൽ പങ്കെടുത്തതിന് എതിരെ ഉയർന്ന വിമർശനങ്ങളിലെ മുഖ്യമന്ത്രിയുടെ മറുപടിയേയും രാജീവ് പരിഹസിച്ചു. സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കാണിക്കാൻ വേണ്ടി ഭക്ഷണം കഴിച്ചു എന്ന് പറയാമായിരുന്നു. ഭക്ഷണം കഴിച്ചു എന്നത് വിവാദമാക്കാൻ ഇടതുപക്ഷത്തിന് ഉദ്ദേശമില്ലെന്നും രാജീവ് പറഞ്ഞു.
ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്നാണോ യോഗം ചേർന്നതെന്ന് അദേഹം ചോദിച്ചു. ഇതുവരെ കാര്യമായ നിർദേശങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വന്നിരുന്നില്ല. ഒന്നിച്ചു നിൽക്കാം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ഇതിനുമുൻപും കേരളം പ്രളയത്തെ പ്രതിരോധിച്ചിട്ടുണ്ട്. അന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായാണ് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നത്. ഇന്ന് അത്തരം സാഹചര്യമുണ്ടോയെന്ന് രാജീവ് ചോദിച്ചു.
Kerala
തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് പോയത്. വന്ദേ ഭാരത് ബുക്ക് ചെയ്തിരുന്നു. നേരത്തെ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യാത്ര ചെയ്താലും ഇല്ലെങ്കിലും 80 ലക്ഷം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത്. പഴയ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര ചെയ്തതിനെ താൻ വിമർശിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
താൻ പാർട്ടി സമ്മേളനത്തിൽ പോയിട്ടില്ല. ഔദ്യോഗിക ആവശ്യത്തിനാണ് പോയത്. സർക്കാരിന് ഗുണകരമാകുന്ന കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ നിക്ഷേപക ഗ്രൂപ്പിന്റെ പേര് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ സതീശൻ തയാറായില്ല. ഇനി അവരെ കൂടി വലിച്ചിഴക്കണോ എന്നായിരുന്നു മറുപടി. അത് നിങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: വിരുന്ന് വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്. താനൊന്ന് ഭക്ഷണം കഴിച്ചുപോയെന്നും തെറ്റ് പറ്റിപ്പോയെന്നും സല്‍ക്കാരത്തിന് അല്ല പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
"അന്ന് രാവിലെ അഞ്ച് മുതല്‍ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലയിലെ ചാര്‍ജുള്ള മന്ത്രിമാരെയും കളക്ടര്‍മാരെയും എംഎല്‍എമാരെയും ബന്ധപ്പെട്ടു. വരേണ്ട ആവശ്യമുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് അവര്‍ പറഞ്ഞു.
ഉച്ചയ്ക്ക് ശേഷ് മൂന്നായപ്പോൾ ഞാന്‍ ഭക്ഷണം കഴിച്ചുപോയി. 2018ലും 2019ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. അപവാദ പ്രചാരണമാണ് നടക്കുന്നത്. ഞാന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലേ, എന്തൊരു തെറ്റാണ്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപോയി. ഇനി മുതല്‍ ഭക്ഷണം കഴിക്കാതിരിക്കാം', മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവമുമായി മുൻമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതിനെയാണ് ശിവൻകുട്ടി വിമർശിച്ചത്.
ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുകയാണ് മുഖ്യമന്ത്രി. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല.
മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടതെന്ന് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്.
എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ചെയ്തത്. നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്.
വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്.
രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ ശ്രീ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയാറാകണം.
Kerala
ആലുവ: സംരംഭങ്ങള്‍ തുടങ്ങാനായി ക്ലിയറന്‍സ് കിട്ടുകയെന്നതു വലിയ വെല്ലുവിളിയാണെന്നും സംരംഭകര്‍ ഓരോരോ ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. ഇക്കാര്യത്തിൽ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ശക്തമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ. ടോണീസ് ഐ ഹോസ്പിറ്റലിന്റെ പുതിയ ഏഴുനില കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡോ. ടോണി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. മന്ത്രി റോജി എം. ജോണ്‍, ബെന്നി ബെഹനാന് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, ആലുവ നഗരസഭാധ്യക്ഷ സൈജി ജോളി, കൗണ്‍സിലര്‍ ശ്രീലത രാധാകൃഷ്ണന്, ഡോ. ഫ്രെഡി ടി. സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ഇവോണ്‍ ഫെര്‍ണാണ്ടസ് മെമ്മോറിയല്‍ വെല്‍ഫെയര്‍ അവാര്‍ഡുകള്‍ ഉഡാന്‍ അക്കാദമി അധ്യാപകന് സുനില്‍ ജോസ്, വെളിയത്ത് നാട് വെല്‍ഫയര്‍ അസോസിയേഷന് എന്നിവര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 11ന് ജില്ലാ കളക്ടർമാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എൻഡിആർഎഫ്, പോലീസ് സേനകൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിശക്തമായ മഴയിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് പേർ മരിച്ചു. അടൂർമലയിൽ ഉരുൾപൊട്ടി വീട്ടമ്മ മരിച്ചു. പയ്യാനിത്തോട്ടത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അമ്മയെ കാണാതായി. കോലാഹലമേട്ടിൽ മണ്ണിടിഞ്ഞ് 72 കാരനും മരിച്ചു.
പത്തനംതിട്ട റാന്നിയിൽ സ്ഥിതി അതീവഗുരുതരമാണ്. റോഡുകളെല്ലാം വെള്ളത്തിലാണ്. പമ്പയിൽ ജലനിരപ്പ് ഉയർന്നതോടെ ആശങ്കയാണ്. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. സ്ഥലത്തേക്ക് കൂടുതൽ ഡിങ്കി ബോട്ടുകളെത്തിക്കും. തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. അരയാഞ്ഞിലിമണ്ണ് കോസ് വേ പൂർണമായും മുങ്ങി. 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.
Kerala
കൊച്ചി: പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയത് അധികാര ദുര്‍വിനിയോഗമാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. പുനര്‍ജനി കേസില്‍ അസാധാരണ പ്രഖ്യാപനമാണ് നടന്നത്. സ്വന്തം മന്ത്രിസഭയിലെ മന്ത്രിയെ കൊണ്ട് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നേടിയിരിക്കുകയാണ്. കേരളത്തില്‍ ഇത്തരം ഒരു മുന്‍ചരിത്രം ഇല്ലെന്നും സതീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി വിജിലന്‍സ് വിസില്‍ എന്ന ഒരു പദ്ധതി പ്രഖ്യാപിച്ച് അഴിമതി വിമുക്തമായ കേരളത്തെ നിര്‍മ്മിച്ചെടുക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് പറഞ്ഞിരുന്നു. പദ്ധതിയുടെ പ്രഖ്യാപനം നടത്തി പിറ്റേ ദിവസം അതേ ആഭ്യന്തര വകുപ്പ് മന്ത്രി 2018ലെ പ്രളയത്തെ തുടര്‍ന്ന് പറവൂര്‍ കേന്ദ്രീകരിച്ചുണ്ടായിരുന്ന പുനര്‍ജനി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശിന് ക്ലീന്‍ ചീറ്റ് നല്കുന്നു എന്ന പ്രഖ്യാപനമാണ് നടത്തിയത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രി തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണത്തെ സംബന്ധിച്ച് തന്റെ തന്നെ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയെ കൊണ്ട് ക്ലീന്‍ ചീറ്റ് നല്‍കിയതായി പ്രഖ്യാപിച്ച ചരിത്രം ഈ കേരളത്തില്‍ ഇല്ല. പല മുഖ്യമന്ത്രിമാര്‍ക്കും ഭരണാധികാരികള്ക്കുമെതിരേ നേരത്തേ കേസുകള്‍ ഉണ്ടായിട്ടുണ്ട്. കെ കരുണാകരന് മുതല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിക്കട്ടെ, കോടതി അതിനകത്ത് ഒരു ഉത്തരം പറയട്ടെ എന്ന സമീപനമാണ് സ്വീകരിച്ചത്.
എന്നാല്‍ 70 ദിവസം മാത്രം പ്രായമുള്ള കേരളത്തിലെ വി.ഡി. സതീശന് സര്‍ക്കാര്‍ സ്വന്തം മന്ത്രിസഭയിലെ മന്ത്രിയെ കൊണ്ട് തനിക്ക് നേരെയുള്ള കേസിന് ക്ലീന്‍ ചീറ്റ് നല്‍കിയതായി കേരളത്തോട് പ്രഖ്യാപിച്ചിരിക്കുന്ന അസാധാരണമായ ഒരു സാഹചര്യമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതാണ് അധികാര ദുര്‍വിനിയോഗം എന്നതുകൊണ്ട് കാണാന്‍ കഴിയുന്നത്.
2018ലെ പ്രളയത്തെ തുടര്‍ന്ന് പറവൂരില്‍ ദുരിതബാധിതരെ സഹായിക്കാന്‍ എന്ന നിലയില്‍ അന്ന് എംഎല്‍എ ആയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ പുനര്‍ജനി പോലുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. എഫ്സിആര്‍എയുടെ നിയമലംഘനം ഉണ്ടായിരിക്കുന്നു എന്ന ഗൗരവപ്പെട്ട ആരോപണമാണ് ഉയര്‍ന്നുവന്നത്.
വിജിലന്‍സിന്റെ പരിശോധനയുടെ പരിധിക്കകത്ത് മാത്രം നില്ക്കുന്ന ഒരു കേസ് അല്ല ഇത്. അങ്ങനെയുള്ള ഒരു കേസിനകത്താണ് അധികാരത്തിൽ വന്ന 70 ദിവസം കൊണ്ട് വിജിലന്‍സിന്റെ മുന്‍ റിപ്പോര്‍ട്ടിനെ മാറ്റിക്കൊണ്ട് ഇപ്പോള്‍ ക്ലീന്‍ ചീറ്റ് കൊടുത്തതായി ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുന്നത്. എന്തോ ഒളിക്കാനുണ്ട് എന്നുള്ളത് വ്യക്തമാണ്.
എത്ര രൂപ വിദേശ രാജ്യങ്ങളില്‍ നിന്നും സമാഹരിച്ചു? സമാഹരിച്ച തുക മുഴുവന്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ? എത്തിയ തുക എന്തെല്ലാം കാര്യങ്ങളാണ് ചെലവഴിച്ചത് തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യക്തത വേണം. 219 വീടുകള്‍ നിര്‍മ്മിച്ചു നല്കി എന്നുള്ളതാണ് കോണ്‍ഗ്രസുകാര്‍ തന്നെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പുറത്തുവന്ന വിവരം അനുസരിച്ച് ആകെ 19 വീടുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതാകട്ടെ വിവിധ ഏജന്‍സികള്‍ വഴി നിര്‍മ്മിച്ച വീടുകളാണ്.
അതങ്ങനെ തേച്ചുമാച്ചു കളയുന്ന ഒരു സമീപനം സ്വീകരിക്കപ്പെടാവുന്നത് അംഗീകരിക്കപ്പെടാന്‍ കഴിയുന്നതല്ല. അതിനെ നിയമപരമായി നേരിടേണ്ടതിന് ആവശ്യമായ സമീപനങ്ങള്‍ സ്വീകരിക്കും. ഒപ്പം തന്നെ തട്ടിപ്പ് വശങ്ങളെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയുന്ന പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ തുടര്‍ന്ന് മുമ്പോട്ട് കൊണ്ടുപോകുമെന്നും സതീഷ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഈ സാന്പത്തിക വർഷത്തെ ഒന്നാം ഗഡുഉടൻ വിതരണം ചെയ്യുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ തവണ തദ്ദേശ ഫണ്ടിലെ മൂന്നാം ഗഡു നൽകാത്തവരാണ് ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നില്ലെന്നു പറഞ്ഞു സർക്കാരിനെതിരേ സമരത്തിന് തയാറെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാത്തതിനെതിരേ സിപിഎമ്മിന്റെ നേതൃത്വത്തിൽ സമരം തുടങ്ങാനിരിക്കേയാണ് ഇതുസംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കുറച്ചിട്ടില്ല. 35,000 കോടിയുടെ പദ്ധതിയാണ് കഴിഞ്ഞ സർക്കാർ ക്രമീകരിച്ചത്. ഇതിൽ 20,000 കോടി രൂപ ഇല്ലാത്ത തുകയാണ് പ്രഖ്യാപിച്ചത്. ഇല്ലാത്ത തുക എവിടുന്ന് ഉണ്ടാക്കും. കേന്ദ്ര സർക്കാരിന്റെ 14,000 കോടി രൂപ കിട്ടിയേക്കാം.
16-ാം ധനകാര്യ കമ്മീഷന്റെ ഗ്രാമ- നഗര നിർവചനം തെറ്റാണ്. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കും. കേരളത്തിൽ കൂടുതലിടത്തും നഗരമാണെന്ന ധാരണയിൽ ഗ്രാമങ്ങൾക്ക് 300 കോടി രൂപ മാത്രമാണ് ധനകാര്യ കമ്മീഷൻ അനുവദിച്ചത്. നിബന്ധനകൾക്കു വിധേയമായാണ് കേന്ദ്ര ഫണ്ട് അനുവദിക്കുന്നതെന്നതിനാൽ വകമാറ്റി ചെലവഴിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും പ്രസംഗം മുഴുവൻ കേൾക്കാത്തത് കൊണ്ടുണ്ടായ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ അമ്മ മരിച്ചിട്ട് 27 വർഷമായി. ഇന്നും അമ്മയുണ്ടാക്കുന്ന ആഹാര സാധനങ്ങളുടെ രുചി നാവിലുണ്ട്. അത്തരം രുചികൾ അമ്മമാർ മക്കൾക്ക് പകർന്ന് കൊടുക്കണം.
മക്കൾക്കു മാത്രമല്ല, മകന്റെ ഭാര്യക്കും ഇതു പകർന്നു നൽകണം. മക്കൾ എന്ന് ഉദ്ദേശിച്ചത് പെണ്മക്കളെ മാത്രമല്ലല്ലോ? ഇതു പറഞ്ഞാൽ എങ്ങനെ സ്ത്രീവിരുദ്ധനാകും. പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
വൈപ്പിൻ: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച ഗോശ്രീ ദ്വീപ് വികസന സെമിനാറിലെ ആവശ്യങ്ങൾ മുഖ്യമന്ത്രിക്കും എംഎൽഎമാരായ ടോണി ചമ്മണി , മുഹമ്മദ് ഷിയാസ് എന്നിവർ മുമ്പാകെ സമർപ്പിച്ചു.
കുടിവെള്ളം, കടൽ ഭിത്തി , വൈപ്പിൻ - ഫോർട്ടുകൊച്ചി തുരങ്ക പാത,ഗോശ്രീ സാമാന്തര പാലം, പൂക്കാട് - മുളവുകാട് പാലം, തെരുവുനായ ശല്യം തുടങ്ങിയ 13 വിഷയങ്ങൾ ഉൾപ്പെടുത്തിയ നിവേദനമാണ് നൽകിയതെന്ന് സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി, സെക്രട്ടറി ആന്റണി പുന്നത്തറ എന്നിവർ അറിയിച്ചു.
District News
വരാപ്പുഴ: സ്കൂളുകളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്. വരാപ്പുഴയില്‍ പപ്പന് സ്മാരക അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന പപ്പന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനോടകം അഞ്ച് സ്കൂളുകളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ സ്കൂളുകളിലേക്ക് ഇതു വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ വേവുകാട്, ബ്ലോക്ക് പഞ്ചായത്തംഗം റാണി മത്തായി, പഞ്ചായത്തംഗം ടി.എസ്. ശ്യാംലാല്‍, പപ്പന് സ്മാരക അക്കാദമി പ്രസിഡന്റ് മാത്തപ്പന് കാനപ്പിള്ളി, ജനറല്‍ സെക്രട്ടറി കെ.എന്‍. പ്രകാശന്, ഭാരവാഹികളായ എം.എസ്. അനില്‍കുമാര്‍, കെ. ഷൈന്‍ മൈക്കിള്‍, വരാപ്പുഴ ബാങ്ക് പ്രസിഡന്റ് സാജന് ചക്യത്ത്, മുന്‍ ദേശീയ വോളിബോള്‍ താരങ്ങളായ യൂസഫ് കെ. ഇബ്രാഹിം, മൊയ്തീന് നൈന തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പ്രമേയം പാസാക്കി മഹിളാ കോൺഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സതീശനെതിരെ പ്രമേയം പാസാക്കിയത്.
മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ അതിരൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനാകണമെന്നും മഹിളാ കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും ആവശ്യമുണ്ട്.
മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചതായി പരാതിയും ഉയര്‍ന്നു. മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസിന്റെ കടുത്ത അമര്‍ഷം വ്യക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്റിന് പ്രമേയം അയക്കാനാണ് തീരുമാനം.
District News
കൊച്ചി: സമൂഹം പുരുഷന്മാരെ മാത്രം ലക്ഷ്യമിട്ട് നടത്തിയ കാര്യങ്ങളിൽ വനിതകളെ കൂടി ഉൾപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്നും അത് പുരോഗതിയുടെ അടയാളമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മുന്ഡ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ 11-ാം അനുസ്മരണ വര്‍ഷാചരണത്തിന്റെ ഭാഗമായി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ 'ജനനി 2026' എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ കാര്യങ്ങളിലും വനിതകളും മുമ്പോട്ടു വരികയാണ്. കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളാണ് മുമ്പിലുള്ളത്. ഇന്ത്യയിലെ പ്രഗത്ഭമായ ഏത് കോളജിൽ പോയാലും അവിടെ മിടുക്കികളായ മലയാളി പെൺകുട്ടികളെ കാണാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിനും രാജ്യത്തിനും മികച്ച സംഭാവനകള്‍ നല്കിയ മാതൃകാ വനിതകളെ ചടങ്ങിൽ ആദരിച്ചു. ഡോ. ടെസി തോമസ്, മല്ലിക സുകുമാരന്‍, അഞ്ജു ബോബി ജോർജ്, ഡോ. സൂസൻ വർഗീസ്, സാറ ജോർജി മുത്തൂറ്റ്, ബീന കണ്ണൻ, അനൂജ ബഷീര്‍, ലത കെ, മേജര്‍ ജനറല്‍ പി.വി. ലിസമ്മ , ഡോ. രൂപ മാത്യു, ഉത്തര രാമകൃഷ്ണൻ, സീന ടോണി ജോസ്, അമൃത രാജന്, ഉമാ പ്രേമന്, അഞ്ജു ബിസ്റ്റ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
District News
കാക്കനാട്: വിവരവിസ്ഫോടനത്തിന്റെ പുതിയ കാലത്തു നിരന്തരം പഠിക്കുക എന്നതു നിലനില്പിനു പ്രധാനമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന് അഭിപ്രായപ്പെട്ടു. എഐ വിപ്ലവത്തിലൂടെ തൊഴില്‍ നഷ്ടമാവുന്ന സാഹചര്യത്തിനൊപ്പം, പുതിയ തൊഴിലസരങ്ങളും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് സംഘടിപ്പിച്ച രാജഗിരി നോളജ് സമ്മിറ്റ് (ആര്‍കെഎസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറയ്ക്കൊപ്പം സഞ്ചരിക്കാനും അവരുടെ ഭാഷയും അറിവുകളും നേടിയെടുക്കാനും താന്‍ എല്ലായ്പ്പോഴും ശ്രമിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജഗിരി വാലി കെ.ഇ. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ മുഖ്യാതിഥിയായി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനും ഈ മേഖലയിൽ പരിഷ്കാരങ്ങള്‍ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സിഎംഐ പ്രൊവിൻഷ്യാളും രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരുമായ ഫാ. പൗലോസ് കിടങ്ങേന് അധ്യക്ഷത വഹിച്ചു. രാജഗിരി നോളജ് സമ്മിറ്റിലെ പ്രബന്ധ സംഗ്രഹങ്ങളുടെ സമാഹാരം മന്ത്രി റോജിക്കു നല്കി പ്രകാശനം ചെയ്തു.
കോളജ് ഡയറക്ടര്‍ ഫാ. അജീഷ് പുതുശേരി, പ്രിന്‍സിപ്പൽ ഡോ. ലാലി മാത്യു, ആര്‍സെറ്റ് പ്രിന്‍സിപ്പൽ ഫാ. ഡോ. ജെയ്സണ്‍ പോള്‍ മുളേരിക്കല്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റാഷിദ് ഉള്ളമ്പിള്ളി എന്നിവർ പ്രസംഗിച്ചു.
പാനല്‍ ചര്‍ച്ചയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, എഐ വിദഗ്ധന്‍ സുനില്‍ പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു.സമ്മിറ്റ് നാളെ സമാപിക്കും.
Kerala
തൃശൂർ: കേരളത്തിലെ എൻജിനിയറിംഗ് പ്രവേശനനടപടികൾ സമയബന്ധിതമാക്കി സംസ്ഥാനത്തെ എല്ലാ ബിരുദ പ്രോഗ്രാമുകൾക്കും ഏകീകൃത അക്കാദമിക് കലണ്ടർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) സംസ്ഥാന സെക്രട്ടറിയും കാലിക്കട്ട് സർവകലാശാല സെനറ്റ് അംഗവുമായ പ്രഫ. ഡോ. വി.എം. ചാക്കോ മുഖ്യമന്ത്രിക്കു നിവേദനംനൽകി.
കീം പരീക്ഷാഫലവും റാങ്ക് പട്ടികയും സമയബന്ധിതമായി പ്രസിദ്ധീകരിക്കുക, എൻജിനിയറിംഗ് പ്രവേശനം ജൂണിൽ പൂർത്തിയാക്കുക, ജൂലൈ ഒന്നുമുതൽ ക്ലാസ് ആരംഭിക്കുക, സംസ്ഥാനത്തെ എല്ലാ ബിരുദ പ്രോഗ്രാമുകൾക്കും ഏകീകൃത അക്കാദമിക് കലണ്ടർ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടിൽ മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്ത് ആരംഭിച്ച മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയുടെ പേര് മാറ്റി ടി.വി.കെ സർക്കാർ. ഇനി മുതൽ ഈ പദ്ധതി 'പെരുന്തലൈവർ കാമരാജ് പ്രഭാതഭക്ഷണ പദ്ധതി' എന്ന പേരിൽ അറിയപ്പെടും.
തമിഴ്നാട്ടിൽ അടുത്തിടെയായി ചില സർക്കാർ പദ്ധതികളുടെ പേരുകൾ മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടിയും. നേരത്തെ 'ഞാൻ മുതൽവൻ പദ്ധതി'യുടെ പേര് സ്കിൽ ഡെവലപ്മെന്റ് സ്കീം എന്നാക്കി മാറ്റിയിരുന്നു. കൂടാതെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയുടെ പേരും മാറ്റിയിരുന്നു.
പ്രധാന ക്ലാസുകളിലെ (1 മുതൽ 5 വരെ) വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഈ പ്രഭാതഭക്ഷണ പദ്ധതി, അടുത്ത പെരിയാർ ജന്മദിനം (സെപ്റ്റംബർ 17) മുതൽ എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കുമെന്ന് ടി.വി.കെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയുടെ പേര് മുൻ മുഖ്യമന്ത്രി കെ. കാമരാജിന്റെ സ്മരണാർത്ഥം പുനർനാമകരണം ചെയ്തത്.
District News
പറവൂർ : കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കാനായി പറവൂര്‍ ഡിപ്പോയിലേക്ക് അനുവദിച്ച നാല് ബസുകള്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഫ്ലാഗ് ഓഫ് ചെയ്തു.
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി പറവൂര്‍ ഡിപ്പോയില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും കഴിഞ്ഞ അഞ്ച് മാസത്തെ ടൂറിസം പദ്ധതിയില്‍നിന്നും പറവൂര്‍ ഡിപ്പോയ്ക്ക് 38 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി ഒരു എയര്‍ കണ്ടീഷന്‍ ബസും ഒരു ഡീലക്സ് ബസും രണ്ട് ഓര്‍ഡിനറി ബസുകളുമാണ് അനുവദിച്ചിരിക്കുന്നത്.
ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന എസി ബസിനും ഡീലക്സ് ബസിനും മറ്റുള്ള സംസ്ഥനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അന്തര്‍ സംസ്ഥാന പെര്‍മിറ്റ് ലഭിക്കുന്നതിനായിട്ടുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത് കിട്ടിയാല്‍ യാത്രക്കാരുടെ ആവശ്യപ്രകാരം വേളാങ്കണ്ണി, മധുര, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലേക്കും കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം അനുവദിക്കുന്നതിനും ആലോചനയുണ്ട്.
ബജറ്റ് ടൂറിസം യാത്ര ഇല്ലാത്ത ദിവസങ്ങളില്‍ ഈ വാഹനങ്ങള്‍ കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ക്കായി ഉപയോഗിക്കും. വിവാഹം, മറ്റ് പ്രോഗ്രാമുകള്‍ ടൂറുകള്‍ എന്നിവയ്ക്കായി കെഎസ്ആര്‍ടിസിക്ക് നിശ്ചയിച്ച വാടക നല്കിയാല് ബസ് വിട്ടുനല്‍കുന്ന കാര്യവും കൂടി പരിഗണിക്കണമെന്ന് കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുറഞ്ഞ ചെലവില്‍ കെഎസ്ആര്‍ടിസി സംഘടിപ്പിക്കുന്ന ഈ യാത്രകള്‍ എല്ലാവരും നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
District News
മാവേലിക്കര: ചരിത്ര വിദ്യാര്‍ഥികൾ അന്വേഷിച്ചെത്തുന്ന ഇടമായി പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രല്‍ മാറണമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്. പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കൂദാശയുടെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പടിയോല എന്ന വാക്ക് ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ത്ത മണ്ണാണിത്. ആ ചരിത്രം വരുന്ന തലമുറയ്ക്കായി നാം സംരക്ഷിക്കണം. നാലു ചുവരുകളും മേല്‍ക്കൂരയും ഉണ്ടെങ്കില്‍ കെട്ടിടം ആകും.
എന്നാല്‍, വിശ്വാസികളുടെ തീക്ഷ്ണമായ പ്രാര്‍ഥന ഉണ്ടെങ്കിലേ അതു ദേവാലയമായി മാറൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു.
മന്ത്രി സി.പി. ജോണ്‍, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, കൊടിക്കുന്നില്‍ സുരേഷ് എംപി, എം.എസ്. അരുണ്‍ കുമാര്‍ എംഎല്‍എ, നഗരസഭാധ്യക്ഷ ലളിത രവീന്ദ്രനാഥ്, കൗണ്‍സിലര്‍ സില്‍ജ തോമസ്, സഭ അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍സ് ഈപ്പന്, സഭ മുന്‍ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, സഭ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. കെ.എല്‍. മാത്യു വൈദ്യന് കോർ എപ്പിസ്കോപ്പ, ഫാ. ജോസഫ് സാമുവല്‍ ഏവൂര്‍, ഫാ. അജി കെ. തോമസ്, ഫാ.ബൈജു തമ്പാന്, അനി വര്‍ഗീസ്, സൈമണ്‍ കെ. വര്‍ഗീസ് കൊമ്പശേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് കത്തീഡ്രലിനു ഭദ്രാസന മെത്രാപ്പോലീത്തയുടെ ഉപഹാരം കൈമാറി.
Kerala
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദേശീയ പുരസ്കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിയെ മുഖ്യമന്ത്രി വിളിച്ച് അഭിനന്ദനം അറിയിച്ചു.
"മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല. അതൊരു ശീലമാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം. മലയാളത്തിന്റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഒരേയൊരു മമ്മൂട്ടി നാലാമതും ദേശീയ പുരസ്കാര നിറവില്‍ നില്കുന്നു. സിനിമയിലക്ക് മാത്രമായിരുന്നു എന്നും മമ്മൂട്ടിയുടെ നോട്ടം.'-മുഖ്യമന്ത്രി ഫെയ്ബുക്കിൽ കുറിച്ചു.
സമര്‍പ്പിതമായ മനസോടെ മമ്മൂട്ടി പൊരുതി നേടിയതാണ് ഈ നേട്ടങ്ങളൊക്കെയും. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരേയും പോകാനുള്ള മനസും പുതിയ പുതിയ വേഷങ്ങള്‍ ആഗ്രഹിച്ച് കണ്ടെത്താനുള്ള ചെറുപ്പവുമാണ് മമ്മൂട്ടിയെ ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമാക്കുന്നത്.
ഭ്രമയുഗത്തിന്റെ ഛായാഗ്രാഹകള്‍ ഷഹനാദ് ജലാല്‍, ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകന് ഫാസില്‍ മുഹമ്മദും അണിയറ പ്രവര്‍ത്തകരും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ഭദ്രകാളി നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, അങ്ങനെ രാജ്യത്തിന് മുന്നില്‍ മലയാള സിനിമയുടേയും കേരളത്തിന്റെയും അഭിമാനം ഉയര്‍ത്തി പിടിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.-മുഖ്യമന്ത്രി കുറിച്ചു.
Kerala
കോട്ടയം: മുഖ്യമന്ത്രിയും എൻഎസ്എസ് നേതൃത്വവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, അനുനയ നീക്കവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി പി.ജെ. കുര്യൻ ഈ വിഷയത്തിൽ സംസാരിക്കാൻ ഒരുങ്ങുകയാണ്. പാർട്ടി നിർദേശപ്രകാരമല്ല, മറിച്ച് സ്വന്തം നിലയിലാണ് കുര്യൻ മധ്യസ്ഥശ്രമത്തിന് മുൻകൈ എടുക്കുന്നത്.
സുകുമാരൻ നായരുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിലാണ് പി.ജെ. കുര്യൻ മധ്യസ്ഥതയ്ക്ക് തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രിയെ കാണാൻ എൻഎസ്എസ് നേതൃത്വം സമയം ചോദിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ലെന്ന ആരോപണവും, ഇത് മുഖ്യമന്ത്രി നിഷേധിച്ചതുമാണ് തർക്കത്തിന് കാരണമായത്.
മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും താൻ ഇനി അദ്ദേഹത്തെ കാണാനില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ബജറ്റ് തിരക്കുകൾ കാരണമാണ് കൂടിക്കാഴ്ച വൈകിയതെങ്കിൽ അത് അപ്പോൾ തന്നെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: കർണാടകയിലെ മന്ത്രിസഭാ വികസനം സംബന്ധിച്ച ചർച്ചകൾ അനിശ്ചിതമായി നീളുന്നു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് എന്നിവർ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമായില്ല. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അടിയന്തരമായി ബംഗളൂരുവിലേക്ക് മടങ്ങിയതും ചർച്ചകൾ പൂർത്തിയാക്കാൻ തടസമായി.
പഴയ മന്ത്രിമാരുടെ പേരുകൾ മാത്രം അടങ്ങിയ പട്ടികയിൽ രാഹുൽ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. 2028-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുവനേതാക്കൾക്ക് മന്ത്രിസഭയിൽ കൂടുതൽ അവസരം നൽകണമെന്നാണ് രാഹുലിന്റെ നിർദേശം. രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങൾ കേട്ടതായും, ഖാർഗെ തിരിച്ചെത്തിയ ശേഷം മറ്റൊരു റൗണ്ട് ചർച്ച കൂടി നടത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും നേതാക്കൾ വ്യക്തമാക്കി.
ഓഗസ്റ്റ് ആദ്യവാരം തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുൻപായി മന്ത്രിസഭാ വികസനം പൂർത്തിയാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. നിലവിൽ 20 മന്ത്രിസ്ഥാനങ്ങളും ഒരു സ്പീക്കർ സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്.
Kerala
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനം എന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം തള്ളി ലോയേഴ്സ് കോൺഗ്രസ്. വിവാദ നിയമനങ്ങൾ നിർദ്ദേശിച്ചത് സ്റ്റേറ്റ് അറ്റോർണി അനൂപ് വി. നായരാണെന്നും പട്ടികയിൽ ഇല്ലാത്ത പേരുകൾ നിർദ്ദേശിച്ചിട്ട് പഴി ലോയേഴ്സ് കോൺഗ്രസിനാണെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. വഴിവിട്ട നിയമങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും ലോയേഴ്സ് കോൺഗ്രസ് കുറ്റപ്പെടുത്തി.
ലോയേഴ്സ് കോൺഗ്രസിന്റെ പട്ടികയ്ക്ക് ശരിയായ പരിഗണന നൽകിയില്ലെന്നും വിമർശനമുണ്ട്. നിയമനം നേടിയ യുഡിഎഫ് അനുഭാവികൾ അല്ലാത്തവരുടെ പേര് വെളിപ്പെടുത്തുമെന്നും ലോയേഴ്സ് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
ഗവൺമെന്റ് പ്ലീഡർ നിയമനം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ നിരന്തരം ശ്രമിച്ചു. കൂടിക്കാഴ്ചയ്ക്ക് നിരന്തരം അവസരം നിഷേധിച്ചു എന്നും ലോയേഴ്സ് കോൺഗ്രസ് കുറ്റപ്പെടുത്തി. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.കെ. റഹ്മാനാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്.
ലോയേഴ്സ് കോൺഗ്രസിന്റെ പട്ടികയിൽ നിന്നാണ് നിയമനം എന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണം. സർക്കാർ പ്ലീഡറുമായി ബന്ധപ്പെട്ട കെഎസ്യു വിമർശനത്തെ തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരത്തെ കെഎസ്യു ആണോ ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നത്. കെഎസ്യുവിന് ഗവൺമെന്റ് പ്ലീഡർ നിയമനത്തിന് എന്ത് കാര്യം. ഒരു കാര്യവുമില്ല. അവർക്കൊന്നും ഒരു കാര്യവുമില്ല എന്നായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം. ലോയേഴ്സ് കോൺഗ്രസ് സമർപ്പിച്ച പട്ടികയിൽ നിന്നാണ് നിയമനങ്ങളെന്നും അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടിയെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.
ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു. ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനത്തിൽ എഐസിസി ഇടപെടണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
നിയമന ശുപാർശകളിൽ പരിശോധന വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പാർട്ടിക്കൊപ്പമുള്ള അഭിഭാഷകർ നിയമനത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടുവെന്ന് യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പാർട്ടിക്ക് പുറത്തുനിന്നുള്ളവരെ നിയമിച്ചതിലെ നിരാശയും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു.
ചില ലോയേഴ്സ് കോൺഗ്രസ് നേതാക്കൾ ഭരണ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും യൂത്ത് കോൺഗ്രസ് പരാതിപ്പെട്ടു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തകരുടെ ത്യാഗത്തിലും സന്നദ്ധതയിലും പടുത്തുയർത്തിയതാണ് കോൺഗ്രസ് പാർട്ടിയെന്നും പരാതിയിൽ പറയുന്നുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ബേസിൽ മേച്ചേരിയാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്.
Kerala
തിരുവനന്തപുരം: വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. മണ്ണിടിച്ചില്‍ ഉണ്ടായെന്നാണ് സൂചനയെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനി നടപടിക്രമങ്ങള്‍ പാലിച്ചോയെന്നും അന്വേഷിക്കും. വയനാട്ടിലെ സാഹചര്യം മന്ത്രിസഭായോഗം വിലയിരുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിഎസ്സിക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കും.
വിഴിഞ്ഞത്തെ അദാനി പോര്‍ട്ട് ഓഹരി കൈമാറ്റം സംസ്ഥാന താല്‍പ്പര്യം ബലികഴിക്കില്ലെന്നും വിഷയം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എം പവേഡ് കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അനുമതിയില്ലാതെ വിഴിഞ്ഞത്ത് അദാനിയുടെ ഓഹരി കൈമാറ്റം നടക്കില്ല. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മന്ത്രിസഭ യോഗം വിഷയത്തില്‍ തീരുമാനമെടുക്കും.
വിഴിഞ്ഞത്ത് അദാനിയുടെ ഓഹരിക്കൈമാറ്റം സംബന്ധിച്ച് വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് ദേശാഭിമാനിയാണ്. ജൂണ്‍ അഞ്ചിനാണ് ദേശാഭിമാനിയില്‍ അദാനിയുടെ ഓഹരികള്‍ എംഎസ്സി കമ്പനി വാങ്ങുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ദേശാഭിമാനിക്ക് ഈ വാര്‍ത്ത എവിടെ നിന്നും കിട്ടിയെന്നും അദ്ദേഹം ചോദിച്ചു.
ഈ സര്‍ക്കാര്‍ വിഴിഞ്ഞം വിഷയത്തില്‍ എന്ത് തെറ്റാണ് ചെയ്തതെന്ന വ്യക്തമാക്കാമോയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. ഓഹരി കൈമാറ്റ വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്തത് കഴിഞ്ഞ സര്‍ക്കാരാണ്. ഒരു വര്‍ഷക്കാലമായി അദാനി ഗ്രൂപ്പും എംഎസ്സി കമ്പനിയുമായി ചര്‍ച്ച ആരംഭിച്ചിട്ട്. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനറിയാം എന്നിട്ട് അവര്‍ ഈ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ദുരാരോപണങ്ങള്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധനകാര്യ വകുപ്പ് താന്‍ എടുത്തത് പാര്‍ട്ടി പറഞ്ഞിട്ടാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന് 29 വകുപ്പുകളാണ് കൈവശം വച്ചിരുന്നത്. ഐടി വകുപ്പ് എന്തിനാണ് അദ്ദേഹം കൈവശം വച്ചതെന്ന് വ്യക്തമാക്കണം.
വ്യവസായവകുപ്പ് മന്ത്രിയുടെ കീഴിലാണ് സാധാരണ ഐടി വരുന്നത്. കൂടുതല്‍ തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു. വിഴിഞ്ഞം വിഷയത്തില്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എല്‍ഡിഎഫ് ഉന്നയിച്ചു. വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ കേന്ദ്രത്തിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും അനുമതി വേണം. പ്രതിപക്ഷം വിഴിഞ്ഞം കരാര്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾ. കോൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള ചുമതല അന്താരാഷ്ട്ര സംഘടനയായ ഇസ്കോണിനെ ഏൽപ്പിച്ചതോടെ, പതിറ്റാണ്ടുകളായി തുടർന്നുപോന്ന ഭക്ഷണക്രമത്തിൽ മാറ്റം വന്നിരിക്കുകയാണ്. ഇസ്കോണിന്റെ ഭക്ഷണവിതരണ രീതി പിന്തുടരുന്നതോടെ, സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട പൂർണമായും ഒഴിവാക്കി. ഇതിനു പകരമായി പനീർ, സോയ, രാജ്മ തുടങ്ങിയ പോഷകസമൃദ്ധമായ സസ്യാഹാരങ്ങളാണ് ഇനി മുതൽ കുട്ടികൾക്ക് നൽകുക.
എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ 1966-ൽ സ്ഥാപിച്ച 'ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്' എന്ന പ്രസ്ഥാനം തികഞ്ഞ സസ്യാഹാരശീലത്തിന് പേരുകേട്ടതാണ്. ഭഗവദ്ഗീതയും ഭാഗവതവും അടിസ്ഥാനമാക്കിയുള്ള ഇവരുടെ ജീവിതശൈലിയിൽ മാംസാഹാരത്തിന് സ്ഥാനമില്ല. ഇതേ ശൈലി സ്കൂൾ ഭക്ഷണത്തിലും നടപ്പിലാക്കുന്നതോടെയാണ് മെനുവിൽ ഈ മാറ്റം സംഭവിച്ചത്.
സർക്കാരിന്റെ ഈ തീരുമാനം സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. പൊതുഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഒരു പോഷകാഹാര പദ്ധതിയിൽ ഇത്തരം ഭക്ഷണരീതികൾ അടിച്ചേൽപ്പിക്കുന്നത് ഉചിതമാണോ എന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ ചോദിച്ചു. കുട്ടികളുടെ ആരോഗ്യ ആവശ്യങ്ങളല്ല, മറിച്ച് പ്രത്യേക ആശയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
വിവാദം കനത്തതോടെ, സ്കൂളുകളിൽ പ്രധാന ഭക്ഷണം ഇസ്കോൺ പോലുള്ള ഏജൻസികൾ തയ്യാറാക്കുമ്പോൾ തന്നെ മുട്ട വിതരണത്തിനായി പ്രത്യേക ഫണ്ട് നൽകുന്ന ഒഡീഷാ മാതൃക പശ്ചിമ ബംഗാളും പിന്തുടരാൻ ആലോചിക്കുന്നുണ്ട്. പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാൻ സർക്കാർ ബദൽ മാർഗങ്ങൾ ആലോചിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമത്തിലെ ഈ മാറ്റം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വലിയ രാഷ്ട്രീയ ചർച്ചയാകുമെന്നുറപ്പാണ്.
National
കോൽക്കത്ത: ക്ഷേമപദ്ധതികളുടെ വിതരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. മുൻപ് നിലവിലുണ്ടായിരുന്ന 'ലക്ഷ്മിർ ഭണ്ഡാർ' പദ്ധതിക്ക് പകരമായി സുവേന്ദു അധികാരി സർക്കാർ 'അന്നപൂർണ്ണ യോജന' എന്ന പുതിയ പദ്ധതി നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളിൽ സുവേന്ദു സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 3,000 രൂപ ധനസഹായവും സംസ്ഥാന സർക്കാരിന്റെ ബസുകളിൽ സൗജന്യ യാത്രാ സൗകര്യവുമാണ് അന്നപൂർണ പദ്ധതിയിലൂടെ ലഭിക്കുന്നത്. എന്നാൽ, ഈ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ അപേക്ഷകർ സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. മൂന്നോ അതിലധികമോ വിവാഹം കഴിച്ച വ്യക്തികളെ ക്ഷേമപദ്ധതിയുടെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കി.
സർക്കാർ നിർദ്ദേശിക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ കുട്ടികൾക്ക് നൽകാത്ത രക്ഷിതാക്കൾക്ക് സഹായം നിഷേധിക്കപ്പെടും. സർക്കാർ സ്കൂളുകളിൽ നിന്ന് കുട്ടികളെ മാറ്റി ചില മതപരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കുന്ന രക്ഷിതാക്കൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടും. ഇന്ത്യൻ പൗരന്മാരല്ലാത്തവർക്ക് സംസ്ഥാന സഹായങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ല.
അപേക്ഷകർ തങ്ങളുടെ പൗരത്വ രേഖകൾ, റേഷൻ കാർഡ്, സ്വത്തുവകകൾ (ഭൂമി, വീട്, വാഹനം), കുടുംബത്തിലെ സർക്കാർ ജോലി തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ഏകദേശം 30 ലക്ഷത്തോളം അർഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനാണ് സർക്കാരിന്റെ നീക്കം.
അധികാരമേറ്റതിന് പിന്നാലെ ക്ഷേമമേഖലയിൽ വലിയ അഴിച്ചുപണികളാണ് സുവേന്ദു അധികാരി സർക്കാർ നടത്തിയത്. മതപരമായ അടിസ്ഥാനത്തിൽ നൽകിയിരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കുകയും, ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികളെ സംസ്ഥാനവുമായി സംയോജിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം, മദ്യശാലകൾക്ക് സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, പൊതുസുരക്ഷ ഉറപ്പാക്കാൻ പുതിയ ബിൽ കൊണ്ടുവരികയും ചെയ്തത് സുവേന്ദു സർക്കാരിന്റെ ശ്രദ്ധേയമായ നടപടികളാണ്.
National
ഷിംല: അടുത്ത വർഷം ഹിമാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും ഭരണം നിലനിർത്തുകയെന്നും സുഖ്വിന്ദർ സിംഗ് സുഖു അവകാശപ്പെട്ടു.
"സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പമാണ്. സർക്കാരിനെ ജനങ്ങൾ അനുകൂലിക്കുന്നുവെന്നാണ് അറിയാൻ സാധിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ സീറ്റുകൾ നേടി അടുത്ത തവണയും കോൺഗ്രസ് തന്നെ അധികാരത്തിലെത്തും. '-സുഖ്വിന്ദർ സിംഗ് സുഖു പറഞ്ഞു.
"ബിജെപിയെ ഹിമാചലിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ഇനി അവരെ ജനങ്ങൾ വിജയിപ്പിക്കില്ല. കഴിഞ്ഞ തവണത്തെക്കാൾ കുറച്ച് സീറ്റുകൾ മാത്രമെ ബിജെപിക്ക് 2027ൽ ലഭിക്കൂ.'-ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗങ്ങളിലും അതീവ രഹസ്യസ്വഭാവമുള്ള സർക്കാർ അവലോകന യോഗങ്ങളിലും ഔദ്യോഗിക പദവികളില്ലാത്ത രണ്ട് സ്വകാര്യ വ്യക്തികൾ പങ്കെടുത്തതായി ഗുരുതര ആരോപണം. സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെയും പങ്കെടുത്ത വ്യക്തികൾക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഡിജിപിക്ക് പരാതി നൽകി. ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതിയാണ് ഔദ്യോഗികമായി പരാതി നൽകിയത്.
മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളും ആന്ധ്രാപ്രദേശ് സ്വദേശികളുമായ ജോൺ ആരോഗ്യസാമി, വിഷ്ണു റെഡ്ഡി എന്നിവർ സെക്രട്ടേറിയറ്റിൽ നടന്ന ഉന്നതതല യോഗങ്ങളിൽ സ്ഥിരമായി പങ്കെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ഇവർക്ക് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് പ്രത്യേക മുറികൾ അനുവദിച്ചിട്ടുണ്ടെന്നും ഡിഎംകെ ആരോപിക്കുന്നു. ഔദ്യോഗിക രഹസ്യനിയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസ് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഭരണഘടനയുടെ 164(3) വകുപ്പ് പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി, മന്ത്രിസഭാ തീരുമാനങ്ങളുടെയും ഔദ്യോഗിക ഫയലുകളുടെയും രഹസ്യാത്മകത സൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്ന് ഡിഎംകെ നേതാവ് ആർ.എസ്. ഭാരതി ചൂണ്ടിക്കാട്ടി. ഒരു നിയമപരമായ ഉത്തരവോ പദവിയോ ഇല്ലാത്ത വ്യക്തികൾക്ക് അതീവ പ്രാധാന്യമുള്ള നയരൂപീകരണ യോഗങ്ങളിലെ വിവരങ്ങളും രേഖകളും ചോർത്തി നൽകിയത് ഗുരുതരമായ ക്രിമിനൽ ഗൂഢാലോചനയാണെന്നും, ഇതിന് പിന്നിൽ പൊതു ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
District News
എടത്വ: ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശനെ പരസ്യമായി അവഹേളിക്കുകയും കോലം കത്തിക്കുകയും ചെയ്ത ഇടതുപക്ഷസംഘടനകളുടെ നടപടിയില്‍ കുട്ടനാട് കോണ്‍ഗ്രസ് സൗത്ത് ബ്ലോക്ക് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഇത്തരം കുല്സിത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി നേരിടുന്നതിന് കോണ്‍ഗ്രസ് പാര്‍ട്ടി തയാറാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കെപിസിസി ജനറല്‍ സെക്രട്ടറി കറ്റാനം ഷാജി പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ ജെ.ടി. റാംസേ, വി.കെ. സേവ്യര്‍, വിശ്വന് വെട്ടത്തില്‍, ആന്റണി കണ്ണംകുളം, വര്‍ഗീസ് കോലത്തുപറമ്പില്‍, ബ്ലസ്റ്റണ്‍ തോമസ്, സൈറിഷ് ജോര്‍ജ്, എന്‍.വി. ഹരിദാസ്, കെ.വി. ചാക്കോ, തങ്കച്ചന് കൂലിപുരയ്ക്കല്‍, ആന്‍സി ബിജോയി എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു.
ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിന്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു.
ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.
നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി.ഡി. സതീശനുള്ളത്. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.
അതിനിടെ, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി.എം. സുധീരൻ തുറന്നടിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ നികുതി ഘടന പാടില്ലെന്നും സുധീരൻ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.
Kerala
തലശേരി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽനിന്നും ഉയർന്ന വികാരം മാനിച്ച് വിഷയം ചർച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൂഫാൻ പ്രവർത്തനം കേരളം മുഴുവൻ വ്യാപിപ്പിക്കുമ്പോൾ ലഹരിക്ക് അനുകൂലമെന്നു തോന്നുന്ന ഒരു നിലപാടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. പുകമറയിൽ പ്രതിസന്ധികളെ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരുടെ നിലപാടുകളെ തള്ളിപ്പറയാനും മുഖ്യമന്ത്രി എടുത്ത ആർജവം അഭിനന്ദനാർഹമാണ്. മദ്യത്തിനനുകൂലമായ ഒരു നിലപാടും പൊതുസമൂഹം അംഗീകരിക്കില്ലെന്നും ആർച്ച് ബിഷപ് പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവ് നൽകാനുള്ള നീക്കത്തിനെതിരേ സീറോ മലബാർ സഭ നേരത്തെ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ നീക്കം സംശയാസ്പദമെന്നായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ ആരോപണം.
Kerala
കോട്ടയം: തീരദേശ മേഖലയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവത്കരണ വിഷയത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്.
സംസ്ഥാന ബജറ്റില്‍ തീരദേശ കരിമണല്‍ ഖനന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന നയപ്രഖ്യാപനം നടത്തിയതിനു പിന്നാലെ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍, കരിമണല്‍ ഖനനം സ്വകാര്യവത്കരിക്കുന്നത് സര്‍ക്കാരിന്റെ പദ്ധതിയല്ലെന്നാണു മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഇത് സര്‍ക്കാര്‍ രേഖകളുമായി പൊരുത്തപ്പെടുന്നില്ല. ഇത്തരത്തിലുള്ള നടപടികളില്‍നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്നോട്ടു പോകണമെന്ന് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
National
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ കുടുംബാംഗങ്ങളും അവരുടെ നിയന്ത്രണത്തിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനികളും ഉജ്ജയിനിൽ നടത്തിയ വൻതോതിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം പുകയുന്നു. വിഷയത്തിൽ കോൺഗ്രസ് ശക്തമായ വിമർശനവുമായി രംഗത്തെത്തിയതോടെ, ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വ്യക്തമാക്കി ബിജെപി പ്രതിരോധത്തിലായി.
മുഖ്യമന്ത്രി മോഹൻ യാദവ് മന്ത്രിയായിരുന്ന 2021-2023 കാലഘട്ടത്തിലും, അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം 2024-2025 കാലയളവിലും യാദവ് കുടുംബത്തിന്റെ ഭൂമി കൈവശം വെയ്ക്കൽ ഇരട്ടിയായതായി ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. 2023 ഡിസംബർ മുതൽ രണ്ടു വർഷത്തിനിടെ 45 കോടി രൂപ മുടക്കി 168 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കുറഞ്ഞത് 137 പ്ലോട്ടുകളാണ് ഇവർ സ്വന്തമാക്കിയത്. സർക്കാർ പുതിയ റോഡ് പദ്ധതികളും ഭൂവിനിയോഗ മാറ്റങ്ങളും പ്രഖ്യാപിച്ച മേഖലകളിലാണ് ഈ ഭൂമി ഇടപാടുകളിൽ ഭൂരിഭാഗവും നടന്നിരിക്കുന്നത്. ഉജ്ജയിനിൽ കാർഷിക ഭൂമിയിൽ നിന്നും റസിഡൻഷ്യൽ ആവശ്യങ്ങൾക്കായി മാറ്റിയ ഏതാണ്ട് എല്ലാ മേഖലകളിലും മുഖ്യമന്ത്രിയുടെ കുടുംബത്തിന് ഭൂമിയുണ്ട്.
മുഖ്യമന്ത്രിയുടെ ഭാര്യ സീമ, മകൻ വൈഭവിന്റെ ഭാര്യ ശാലിനി യാദവ്, സഹോദരങ്ങളായ നന്ദലാൽ, നാരായൺ യാദവ് എന്നിവരടങ്ങുന്ന അടുത്ത ബന്ധുക്കളാണ് ഈ ഭൂമി നേരിട്ടോ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള നാല് റിയൽ എസ്റ്റേറ്റ് കമ്പനികൾ വഴിയോ വാങ്ങിയത്. മോഹൻ യാദവിനും ഭാര്യ സീമയ്ക്കും യഥാക്രമം 47.3 ശതമാനവും 25.5 ശതമാനവും ഓഹരിയുള്ള 'ശ്രീ സിദ്ധിവിനായക് ദേവ്കോൺസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയും വലിയ തോതിൽ ഭൂമി വാങ്ങിയിട്ടുണ്ട്.
റിപ്പോർട്ടിലെ ആരോപണങ്ങൾ കേവലം തെറ്റിദ്ധാരണ പരത്തുന്നവയാണെന്ന് ബിജെപി ഐടി സെൽ ദേശീയ കൺവീനർ അമിത് മാളവ്യ എക്സിലൂടെ പ്രതികരിച്ചു. മുഖ്യമന്ത്രിയായ ശേഷം രഹസ്യ വിവരങ്ങൾ മുൻകൂട്ടി അറിഞ്ഞ് യാദവോ കുടുംബമോ ആനുകൂല്യം നേടി എന്ന അനുമാനം തെറ്റാണെന്നും, മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കുടുംബാംഗങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ യാതൊരു വർധനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ന്യായീകരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് ഹേമന്ത് ഖണ്ഡേൽവാളും മന്ത്രിമാരും ആരോപണങ്ങൾ തള്ളി രംഗത്തെത്തിയിട്ടുണ്ട്.
ബിജെപി നേതാക്കൾ ആരോപണങ്ങൾ തള്ളിക്കളയുമ്പോഴും, ഔദ്യോഗിക രേഖകൾ അമിത് മാളവ്യയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകളെക്കുറിച്ചും കൃത്യമായ ഭൂമി വാങ്ങലുകളെക്കുറിച്ചും പാർട്ടി നേതൃത്വം ഇതുവരെ വ്യക്തമായ മറുപടി നൽകാതെ മൗനം പാലിക്കുകയാണ്.
District News
ഇടുക്കി: സിഎച്ച്ആര്‍ കേസില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ജില്ലയിലെ ഏലം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ ഇടുക്കിയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്.
മുഖ്യമന്ത്രിയെ കാണുന്നതിനു മുന്നോടിയായി ജില്ലയില്‍നിന്നുള്ള എല്ലാ എംഎല്‍എമാരും പൂഞ്ഞാര്‍ എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ ആലോചനാ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട് ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിവേദനം സമര്‍പ്പിക്കുകയായിരുന്നു.
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സമയബന്ധിതമായി ഇവ പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിവേദകസംഘത്തിന് ഉറപ്പുനല്‍കി. സുപ്രീംകോടതിയില്‍ നടക്കുന്ന സിഎച്ച്ആര്‍ കേസില്‍ പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിച്ച് കര്‍ഷകര്‍ക്ക് അനുകൂലമായി വിധി സമ്പാദിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ കുത്തകപ്പാട്ട ഭൂമി സംബന്ധിച്ച വിഷയങ്ങളും എംഎല്‍എമാര്‍ ഉന്നയിച്ചു. നിവേദകസംഘം വനംമന്ത്രിയെ കാണുകയും വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും നിവേദനം നല്‍കുകയും ചെയ്തു.
അടിസ്ഥാന രേഖകള്‍ ഇല്ലാതെ സിഎച്ച്ആര്‍ പ്രദേശം വനമാണെന്ന വനംവകുപ്പിന്റെ വാദം തെറ്റാണെന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ വനംമന്ത്രിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇടപെടാമെന്ന് വനംമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു.
ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയി കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, എം.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ക്കുപുറമേ കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് ചെയര്മാന് സ്റ്റനി പോത്തന്, ജനറല്‍ സെക്രട്ടറി പി.ആര്. സന്തോഷ്, ഭാരവാഹികളായ ആര്. മണിക്കുട്ടന്, സണ്ണി മാത്യു, ആഷിഷ് തോമസ്, ജോര്‍ജ് പി. ജേക്കബ്, ബിജു സക്കറിയ എന്നിവരും നിവേദക സംഘത്തിനൊപ്പമുണ്ടായിരുന്നു.
Kerala
കോഴിക്കോട്: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച വടകര തൂണേരി വെള്ളൂര്‍ സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന് മുഖ്യമന്ത്രിക്കു കത്ത് നല്കി.
ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയുണ്ടായ അത്യാഹിതത്തെക്കുറിച്ച് തിങ്കളാഴ്ചയാണ് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്. റാസ് ലഫാനിലെ ബാര്‍സാന്‍ ഗ്യാസ് വിതരണ കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു അര്ജുന്.
Kerala
തിരുവനന്തപുരം: കരിമണല്‍ സ്വകാര്യവത്കരണം എന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്കരിക്കുമെന്ന ഒരു വാചകം ബജറ്റിൽ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ് ലക്ഷ്യം. വാല്യു അഡിഷൻ മാത്രമാണ് ഉദ്ദേശിച്ചത്. പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും ആലപ്പുഴയിലെ കരിമണൽ ആരാണ് കൊണ്ട് പോകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
പുതിയ സാമ്പത്തിക പോളിസിയാണ് യുഡിഎഫിനുള്ളത്. അതിന് സ്വകാര്യ നിക്ഷേപം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് വികസനം വരേണ്ടത്. വരുമാനമുണ്ടാക്കുന്ന പദ്ധതികൾക്കാണ് മുൻതൂക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ പ്രൊട്ടോകോൾ ഉണ്ടാക്കും. പദ്ധതികൾ അനാവശ്യമായി ഇഴയാൻ സമ്മതിക്കില്ല. നയാപൈസയുടെ നികുതി ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ രൂക്ഷമായ വാക്പോര്.
പിന്നീട് പിൻവലിക്കാൻ വേണ്ടിയാണോ കേന്ദ്രവുമായി പദ്ധതിയിൽ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചോദിച്ചു. ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുന്നിൽ വിളക്ക് കൊളുത്തിക്കൊടുക്കുകയാണ് ഇടത് സർക്കാർ ചെയ്തതെന്നും സതീശൻ പരിഹസിച്ചു.
എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മറുപടി നൽകി. പദ്ധതി നടപ്പാക്കേണ്ടതില്ല എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണ്. സമഗ്ര ശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ച സാഹചര്യത്തിലാണ് തത്വത്തിൽ ഒപ്പുവെക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
"ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. എട്ട് മാസമായി ഇതിൽ മറ്റ് നടപടികളൊന്നും എടുത്തിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
National
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനവും ഉജ്ജയ്നിൽ 168 ഏക്കർ സ്ഥലം വാങ്ങിക്കൂട്ടിയെന്ന റിപ്പോർട്ട് വിവാദമുയർത്തുന്നു.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും വിഷയത്തിൽ സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിത്തു പട്വാരി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായശേഷം മോഹൻ യാദവും കുടുംബവും വൻ തോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന് ഇന്ത്യൻ എക്സ്പ്രസ് ആണു റിപ്പോർട്ട് ചെയ്തത്. 2023 ഡിസംബറിനു ശേഷം യാദവിന്റെ കുടുംബം ഉജ്ജയ്നിൽ 45 കോടി രൂപ മുടക്കി 168 ഏക്കർ വരുന്ന 137 പ്ലോട്ടുകൾ വാങ്ങിയെന്നാണു റിപ്പോർട്ട്.
ഇവയിലേറെയും റോഡ് പദ്ധതികളുടെയും മറ്റു വികസന പദ്ധതികളുടെയും സമീപത്താണ്. മധ്യപ്രദേശ് സർക്കാർ ഉജ്ജയ്നിൽ വൻ വികസന പദ്ധതികൾ നടപ്പാക്കിവരികയാണ്. മുഖ്യമന്ത്രിയും കുടുംബവും വാങ്ങിക്കൂട്ടിയ ഭൂമി കോടികൾ വില മതിക്കുന്നതാണ്.
ഔദ്യോഗിക പദവി ഉപയോഗിച്ച് സർക്കാർ പദ്ധതികളെക്കുറിച്ച് മുൻകൂട്ടി ലഭിച്ച വിവരങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം.
മധ്യപ്രദേശിലെ ഭൂമി കുംഭകോണം എന്തുകൊണ്ടാണ് ഇഡിയും സിബിഐയും അന്വേഷിക്കാത്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഭാര്യ സീമ യാദവ്, സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവർ നേരിട്ടും റിയൽ എസ്റ്റേറ്റ് കന്പനികൾ വഴിയും ഇടപാടുകൾ നടത്തിയെന്നാണ് റിപ്പോർട്ട്.
മോഹൻ യാദവിന്റെ കുടുംബത്തിനുണ്ടായിരുന്ന 100 ഏക്കർ ഭൂമി എങ്ങനെയാണ് 335 ഏക്കറായി വർധിച്ചതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിത്തു പട്വാരി ചോദിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.
National
ചിറ്റൂർ: മഴക്കുറവും ദുർബലമായ തെക്കുപടിഞ്ഞാറൻ മൺസൂണും മൂലം രൂക്ഷമായ ജലക്ഷാമം നേരിടുന്ന ചിറ്റൂർ മേഖലയിലേക്ക് പറമ്പിക്കുളം-ആളിയാർ പദ്ധതി കരാർ പ്രകാരമുള്ള അധികജലം അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രി മോൻസ് ജോസഫ് തമിഴ്നാട് മുഖ്യമന്ത്രി സി. വിജയ്ക്ക് കത്തയച്ചു. എംഎൽഎ സുമേഷ് അച്യുതൻ, പ്രദേശത്തെ ഗുരുതര ജലക്ഷാമവും കാർഷിക പ്രതിസന്ധിയും ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടത്.
ചിറ്റൂർ മേഖലയിലെ ജലസംഭരണികളിലും ഭൂഗർഭജല സ്രോതസുകളിലും ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതോടെ കുടിവെള്ള വിതരണവും കൃഷിയും പ്രതിസന്ധിയിലായിരിക്കുകയാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. പിഎപി കരാർ പ്രകാരം ചിറ്റൂർ താലൂക്കിലെ ജലസേചനത്തിനും ചാലക്കുടി ബേസിനിലേക്കും കേരളത്തിന് അവകാശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കരാർപ്രകാരമുള്ള അധിക ജലലഭ്യത നിലവിലുണ്ടെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ ജൂൺ ആദ്യപകുതിയിൽ ലഭിക്കേണ്ട 320 ദശലക്ഷം ഘന അടിയിൽ 173 ദശലക്ഷം ഘന അടി മാത്രമാണ് ലഭിച്ചതെന്നും, ജൂൺ രണ്ടാംപകുതിയിൽ ലഭിക്കേണ്ട 180 ദശലക്ഷം ഘന അടി വെള്ളം ഇനിയും ലഭിക്കാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ കരാർ പ്രകാരമുള്ള അധികജലം ചിറ്റൂർ മേഖലയിലേക്കും ചാലക്കുടി ബേസിനിലേക്കും അനുവദിക്കണമെന്നും, ചിറ്റൂർ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ട പ്രതിദിനം 350 ക്യൂസെക്സ് വെള്ളം അടിയന്തരമായി വിട്ടുനൽകാൻ തമിഴ്നാട് സർക്കാർ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കൊച്ചി: മനുഷ്യത്വം മരിച്ചിട്ടില്ല, നാട്ടുകാരുടെ പ്രിയപ്പെട്ട ഷാജി ചേട്ടനു കൈയടിക്കുകയാണ് കേരളക്കരയാകെ. തൃപ്പൂണിത്തുറയില്‍ നഗരമധ്യത്തില്‍ ബസ് അപകടത്തില്‍പ്പെട്ട് വസ്ത്രം കീറിപ്പോയ യുവതിക്ക് ഉടുമുണ്ട് അഴിച്ചു നല്കി കരുതലായ തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പില്‍ വീട്ടില്‍ എം.ആര്. ഷാജിക്ക് അഭിനന്ദന പ്രവാഹമാണ്. ഷാജിയെ നേരില്‍ കണ്ട് അഭിനന്ദിക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശനും എത്തും. ആദരിക്കാനായി അദ്ദേഹത്തെ പലരും ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്.
സൈക്കിളില്‍ ചായ പാത്രവുമായി എത്തി പതിവു പോലെ ചായ വില്‍ക്കുന്നതിനിടെയാണ് തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷന് ഭാഗത്ത് അപകടം നടക്കുന്നത്. ചോറ്റാനിക്കര എരുവേലി സ്വദേശി ഷീജ ജോര്‍ജ് (52) ആണ് അപകടത്തില്‍ പെട്ടത്.
"സ്റ്റാച്യൂ ജംഗ്ഷനടുത്ത് മഹാരാഷ്ട്ര തുണിക്കടയില്‍ ചായ കൊടുത്ത് വരുമ്പോഴാണ് ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോള്‍ ബസിന്റെ അടിയില്‍ ടൂ വീലര്‍ പെട്ടിരിക്കുന്നതാണ് കണ്ടത്. ബസ് ടൂ വീലര്‍ വലിച്ചുകൊണ്ടു പോവുകയായിരുന്നു. ബസ് കയറാന്‍ നിന്നവരെല്ലാം കൂടി ബസ് നിര്‍ത്തിച്ചു.
- ഫ്രണ്ട് വീലിന്റെ അടിഭാഗത്തായി സ്ത്രീ കിടക്കുകയാണ്. ബസ് റിവേഴ്സ് എടുപ്പിച്ച ശേഷം ഇവരെ ഉയര്‍ത്താന്‍ ശ്രമിച്ചു. സ്ത്രീയെ പൊക്കിയെടുത്തപ്പോള്‍ കാലെല്ലാം ഉരഞ്ഞ് ചുരിദാറിന്റെ പാന്റ് കീറിയത് കണ്ടപ്പോള്‍ മനസിനു വല്ലാത്ത ബുദ്ധിമുട്ട് തോന്നി. അങ്ങനെയാണ് മുണ്ട് അഴിച്ചു കൊടുത്തത്' - എന്നാണ് ഷാജി പറയുന്നത്.
ഷാജിയുടെ വലിയ മനസിന് ബിഗ് സല്യൂട്ട് നേരുകയാണ് സമൂഹം. സ്ത്രീയെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടതോടെ മുണ്ടില്ലാതെ നിന്ന ഷാജിക്ക് ചായ കൊടുത്ത മഹാരാഷ്ട്ര വസ്ത്രാലയത്തിന്റെ ഉടമയുടെ മകന് എത്തി പുതിയ മുണ്ട് നല്‍കുകയും ചെയ്തു. കൊച്ചിയില്‍ വരുമ്പോള്‍ കാണാം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഷാജിയെ വിളിച്ച് അറിയിച്ചത്. നിലവില്‍ നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും അഭിനന്ദനങ്ങളും പ്രശംസകളും ഏറ്റുവാങ്ങുകയാണ് ഷാജി.
Kerala
തിരുവനന്തപുരം: ഒരു ചെറുചിരിയോടെയല്ലാതെ എന്‍.ആര്.എസ് ബാബുവിനെ ഞാന്‍ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രാഷ്ട്രീയ വിശകലനങ്ങളില്‍ അഗ്രഗണ്യന്‍, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതുവഴി വെട്ടിയ മാധ്യമ പ്രവര്ത്തകന്, മൃദുഭാഷി, സഹൃദയന്, ഏത് വിഷയത്തലും ആധികാരികമായി എപ്പോഴും അഭിപ്രായം പറയാന്‍ പറ്റുന്ന തരത്തില്‍ അനുഭവങ്ങളും ജ്ഞാനവും ഉള്ള വ്യക്തിയാണെന്നും മുഖ്യമന്ത്രി അനുശോചിച്ചു.
കേരളം കണ്ട മികച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍, എന്നും മനുഷ്യപക്ഷത്ത് നിന്ന് വാര്‍ത്തകളെ സമീപിച്ച ഒരാള്‍ ഇതൊക്കെയാണ് എന്‍.ആര്.എസ് ബാബു. അതിനെല്ലാമുപരി നിറഞ്ഞ സ്നേഹമായിരുന്നു എന്‍.ആര്.എസ്.
2001-ല്‍ ആദ്യം എംഎല്‍എ ആകുന്നതിന് മുന്‍പേ എന്‍.ആര്.എസ് ബാബുവിനെ കുറിച്ച് ഞാന്‍ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. നിയമസഭാ സമാജികനെന്ന നിലയില്‍ പ്രവര്‍ത്തന മണ്ഡലം തിരുവനന്തപുരത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചപ്പോഴാണ് നേരിട്ട് പരിചയപ്പെടുന്നത്. പിന്നീട് എന്‍.ആര്.എസ്. ബാബു എന്ന മാധ്യമ പ്രവര്ത്തകന് അടുത്ത സുഹൃത്തും നല്ലൊരു ഉപദേശകനുമായി.
മാധ്യമ പ്രവര്‍ത്തന മേഖലയ്ക്ക് തീരാ നഷ്ടമമാണ് അദ്ദേഹത്തിന്റെ വിയോഗം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കന്നി ബജറ്റ് അവതരണത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിലെത്തി. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും എത്തിച്ചേർന്നിട്ടുണ്ട്.
രാവിലെ ഒൻപതിനാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ ഒൻപതു മുതലാണ് യുഡിഎഫ് സർക്കാരിന്റെ ബജറ്റ് അവതരണം. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ഇന്ദിരാ ഗാരന്റിയുമാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളെന്നാണു സൂചന.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക അടക്കമുള്ള പ്രഖ്യാപനങ്ങളുമുണ്ടാകും. എന്നാൽ, സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതു ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാകില്ലെന്നാണു വിവരം.
കഴിഞ്ഞ പിണറായി സർക്കാരിന്റെ അവസാനകാലത്ത് ധനമന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാൽ സന്പൂർണ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതിൽനിന്ന് എന്തെല്ലാം മാറ്റങ്ങൾ ഇന്നു വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
District News
കൊടകര: സംസ്ഥാനത്തെ 60,000ല്‍പരം വരുന്ന അങ്കണവാടി ജീവനക്കാരുടെ സംഘടനയായ വിമന്‍സ് എംപവറിംഗ് ഫോറം ഭരണസമിതി അംഗങ്ങളുടെ പ്രതിനിധിസംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ച് വിവിധ പ്രശ്നങ്ങള്സംബന്ധിച്ച നിവേദനം സമര്‍പ്പിച്ചു. അങ്കണവാടി പ്രവര്‍ത്തകരുടെയും ഹെല്‍പ്പര്‍മാരുടെയും സേവന, വേതന ചട്ടങ്ങള്‍ ആവിഷ്കരിക്കുക, പെന്ഷന്, ഇപിഎഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയ സാമൂഹികസുരക്ഷാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭാരവാഹികളായ സി.കെ. സാവിത്രി, ജുബൈദ് ബീവി, മുംതാസ് ബീഗം, എം. ഷെറീന, എസ്. ശ്രീദേവി എന്നിവർ മുഖ്യമന്ത്രിയെ കണ്ടത്.
അങ്കണവാടി പ്രവര്‍ത്തകര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അവ ഘട്ടംഘട്ടമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ പരിഹാരംകാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി അറിയിച്ചതായി വിമന്‍സ് എംപവറിംഗ് ഫോറം ഭാരവാഹികള്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പിഎം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ല. മുഖ്യമന്ത്രി കാര്യം മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.
പിഎം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിൽ അത് വസ്തുതാ വിരുദ്ധമാണ്. മന്ത്രിസഭ ഉപസമിതി വരുന്നതിൽ തെറ്റില്ല. പിഎം ശ്രീ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികൾ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നൽകിയിരുന്നു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്.
മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുൻ സർക്കാർ ഒപ്പുവയ്ക്കുകയും നടപ്പാക്കുകയും ചെയ്ത കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഇനി പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിൽ 99 കോടി രൂപ കേരളം കേന്ദ്രത്തിൽനിന്ന് കൈപ്പറ്റിയിട്ടുണ്ട് ഇനി 106 കോടി കൂടി ഉടൻ ലഭിക്കും. ഈ വർഷം ആയിരം കോടി രൂപയിൽ കൂടുതൽ കേന്ദ്രത്തിൽ നിന്ന് കിട്ടാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വിദ്യാഭ്യാസ മന്ത്രി പദ്ധതിയിൽ നിന്നും പിന്മാറണം എന്ന കത്ത് കേന്ദ്രത്തിന് നൽകിയിട്ടില്ല. രണ്ടുകാര്യങ്ങളിലാണ് സംസ്ഥാനത്തിന് പിഎം ശ്രീ പദ്ധതിയിൽ അഭിപ്രായ വ്യത്യാസമുള്ളത്. ഒന്ന്, വിദ്യാഭ്യാസ കരിക്കുലവുമായി ബന്ധപ്പെട്ടാണ്. കരിക്കുലം എന്തുവേണമെന്ന് സംസ്ഥാനം തന്നെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ വിഷയം ഏതൊക്കെ സ്കൂളിൽ എങ്ങനെ നടപ്പാക്കണം എന്ന വിഷയമാണ്. ഇതും സംസ്ഥാനം തന്നെ വായിക്കും. ഇത്തരം കാര്യങ്ങളിൽ കേന്ദ്രവുമായി ചർച്ച നടത്താനും ധാരണ ഉണ്ടാക്കാനും വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ നാലു വകുപ്പ് മന്ത്രിമാരുടെ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
ധനകാര്യ വകുപ്പിലേക്ക് എല്ലാ വകുപ്പുകളിൽ നിന്നും അനാവശ്യമായി ഒരുപാട് കത്തിടപാടുകൾ ഇപ്പോൾ കിട്ടുന്നുണ്ടെന്നും ഇത് പലപ്പോഴും നിയമക്കുരുക്കുകളും ഭരണ സമരവും സൃഷ്ടിക്കുന്നുണ്ടെന്നും ഇതിനു പരിഹാരമായി ഒരു നോഡൽ ഓഫീസറെ എല്ലാ വകുപ്പുകളും ആയി ചേർന്ന് നിയമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണത്തിൽ ഏറിയിട്ട് സർക്കാർ ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേർന്ന് അനാവശ്യമായ ആരോപണങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പെൻഷൻ പദ്ധതികളിൽ നിന്നും സർക്കാർ പിന്മാറിയേതായ ആക്ഷേപം ഇത്തരത്തിലുള്ളതാണ്. നാരി സുരക്ഷാ പദ്ധതി കഴിഞ്ഞ സർക്കാർ പെട്ടെന്ന് നടപ്പാക്കിയപ്പോൾ ചില അപാകതകൾ വന്നിട്ടുണ്ട്. അത് ഈ സർക്കാർ പരിഹരിക്കും. മാത്രമല്ല ആ പെൻഷൻ പദ്ധതിയുടെ ഉപയോക്താക്കൾ സംബന്ധിച്ച് ആക്ഷേപവും ഉണ്ടായിട്ടുണ്ട്. അതും സർക്കാർ വിലയിരുത്തുമെന്നും സതീശൻ പറഞ്ഞു.
80 ഗവൺമെന്റ് പ്ലീഡർമാരെയാണ് സർക്കാർ ഇതുവരെ നിയമിച്ചിരിക്കുന്നത്. അതിൽ ഒരാളെക്കുറിച്ച് മാത്രമാണ് ആക്ഷേപം ഉണ്ടായിരിക്കുന്നത്. ശബരിമല വിഷയത്തിൽ രാജിവച്ച ഗവൺമെന്റ് പ്ലീഡർ ശബരിമല ദേവസ്വത്തിനുള്ള പ്രത്യേക പ്ലീഡറായിരുന്നില്ല. ഇക്കാര്യത്തിൽ എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിയും നിലയിൽ താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്ലീഡർമാരുടെ നിയമനത്തിൽ ലോയേഴ്സ് കോൺഗ്രസ് ആക്ഷേപങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ടതാണ്. അത് മാധ്യമങ്ങളോട് അല്ല പറയേണ്ടത്. നിയമനം നടത്തുന്ന താൻ ആണെന്നും സംഘടനകൾ അല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് ജൂണ്‍ 19 വെള്ളിയാഴ്ച വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ബജറ്റ് തയാറാക്കുന്നതിന്റെ തിരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പ്.
സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുക. ഇന്ദിരാ ഗാരന്റി നടപ്പാക്കാൻ എത്ര തുക വകയിരുത്തും, കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കുള്ള ഫണ്ട്, ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന വകുപ്പിനുള്ള ഫണ്ട് എന്നിവയെല്ലാം എത്രയെന്ന് പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാവും.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന് നിര്‍വഹിച്ചു.
തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം ഗതാഗത മന്ത്രി സി.പി. ജോണും മറ്റു മന്ത്രിമാരും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര.
കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. തൃശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദർശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു.
ഉദ്ഘാടത്തിന് ശേഷം സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ "പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.
അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി.
Kerala
തൃശൂർ: ആർഎസ്എസ് നിരോധിത സംഘടനയല്ലെന്നും വൈസ് ചാൻസലർമാർ പരിപാടിയിൽ പങ്കെടുക്കുന്നത് ഏതു ചട്ടപ്രകാരമാണു തെറ്റാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നു വി. മുരളീധരൻ എംഎൽഎ.
വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കരുതെന്ന് സർവകലാശാല ചട്ടത്തിൽ പറയുന്നുണ്ടോ എന്ന് വിശദമാക്കണം. ഉണ്ടെങ്കിൽ നിയമനടപടിയെടുക്കണം. മറ്റുള്ളവർ ഇനി പങ്കെടുക്കാതിരിക്കാൻ വിസിമാരെ ഭീഷണിപ്പെടുത്തുകയാണ് മുഖ്യമന്ത്രിയെന്ന് മുരളീധരൻ ആരോപിച്ചു.
രാജ്യത്ത് നിരവധി വൈസ് ചാൻസർമാർ ആർഎസ്എസിന്റെ നൂറാം വാർഷിക പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ആർഎസ്എസ് പ്രവർത്തകനാണെന്നു മറക്കരുത്. അദ്ദേഹത്തെ കാണുന്നതിൽനിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കുമോയെന്ന് മുരളീധരൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നാലു മാസം മുടങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് ഇടപെട്ടു. വനിത ശിശുക്ഷേമ വകുപ്പിന്റെ സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദിക്ക് ധനസഹായം നല്‍കിയിരുന്നതെന്നാണ് വനിത ശിശു ക്ഷേമ വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പണം ഉള്‍പ്പെടെയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷമായതോടെ ഫണ്ട് ലഭിക്കുന്നത് മുടങ്ങി. നിലവിലെ സാഹചര്യത്തില്‍ ലഭ്യമായ മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് കുടിശിക ഉടന്‍ തീര്‍ക്കുമെന്നും വകുപ്പ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
ധനസഹായം മുടങ്ങിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ വനിത ശിശു ക്ഷേമമന്ത്രി ബിന്ദു കൃഷ്ണയോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.